Wednesday, January 26, 2011

സൃഷ്ടാവിന്റെ വിളംബരങ്ങള്‍.......1......... തുടര്‍ച്ച

വെളിച്ചം  2
മരണാനന്തര ജീവിതത്തിനുള്ള മൂന്നു തരം  തെളിവുകളും ഈ വചനങ്ങള്‍ (അദ്ധ്യായം 2 ,വചനം 21 -22 )ഉള്ക്കൊള്ളുന്നതായി പണ്ഡിതന്മാര്‍  നിരീക്ഷിക്കുന്നുണ്ട് .
1 .    ജനങ്ങളുടെ സൃഷ്ടിപ്പ് .: മനുഷ്യരെ ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ച ദൈവത്തിനു  മരണപ്പെട്ടതിനു ശേഷം രണ്ടാമതും സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമുണ്ടാകുകയില്ല . ഖുര്‍ആന്‍ പറയുന്നു.: "സൃഷ്ടി ആരംഭിക്കുന്നത്  അവനാണ്.പിന്നെ അവന്‍ തന്നെ അത് ആവര്‍ത്തിക്കുന്നു.അത് അവനു നന്നേ നിസ്സാരമത്രേ"  (അദ്ധ്യായം 30 ,വചനം 27 ).    "മനുഷ്യരെ, ഉയിര്തെഴുന്നെല്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ . തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ് " (അദ്ധ്യായം 22 ,വചനം  5).  "നാമാണ് നിങ്ങളെ സൃഷ്ടിച്ചത് .എന്നിട്ടും നിങ്ങളതിനെ സത്യമായി അന്ഗീകരിക്കാത്തതെന്ത്? നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ദിച്ചു നിങ്ങള്‍ ആലോചിച്ചുവോ?നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത് അതോ നാമോ സൃഷ്ടികര്മം നിര്‍വഹിക്കുന്നത് ?നിങ്ങള്‍ക്കെല്ലാം മരണം നിശ്ചയിച്ചതും നാം തന്നെ .നമ്മെ മറികടക്കാന്‍ ആരുമില്ല .നിങ്ങള്‍ക്ക്‌ പകരം നിങ്ങളെ പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്കരിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്ക് കഴിയും . ആദ്യത്തെ സൃഷ്ടിയെ സംബന്ദിച്ചു നിശ്ചയമായും നിങ്ങള്‍ക്ക്‌ അറിയാമല്ലോ .എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു പടിക്കാത്തതെന്ത്?"   (അദ്ധ്യായം ൫൬, വചനം 57 -62 ) .
                   ഇതിനാല്‍ അല്ലാഹു പറയുന്നത്  മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവന്‍ അവന്റെ ഒന്നാമത്തെ ജനനത്തെ കുറിച്ച് മറവി പറ്റിയവനാണ്. "തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നു കളഞ്ഞു .എന്നിട്ട് അവന്‍ ചോദിക്കുന്നു : എല്ലുകള്‍ പറ്റെ ദ്രവിച്ചു കഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?"   (അദ്ധ്യായം 36 , വചനം 78 ). " മനുഷ്യന്‍ ചോദിക്കുന്നു : ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ജീവനോടെ എന്നെ പുറത്തു കൊണ്ടുവരുമെന്നോ! മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന  അവസ്ഥയില്‍ നിന്നു നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനോന്നോര്‍ത്തു കൂടെ?"  (അദ്ധ്യായം 19 , വചനം 66 -67 )

2 .   ആകാശ് ഭൂമികളുടെ സൃഷ്ടിപ്പ് :- ഇവ രണ്ടും സൃഷ്ടികളുടെ കൂട്ടത്തിലെ ഭീമാകാരങ്ങളായ സൃഷ്ടികളാണ്  ഇത്രയും വലിയ സൃഷ്ടികള്‍ നടത്താന്‍ കഴിവുള്ളവന് ചെറിയ സൃഷ്ടികള്‍ നടത്താന്‍ പ്രയാസമുണ്ടാകുമോ? 
       " ആകാശ ഭൂമികളുടെ സൃഷ്ടി മനുഷ്യ സൃഷ്ടിയേക്കാള്‍ എത്രയോ വലിയ കാര്യമാണ് പക്ഷെ അധികമാളുകളും  അതറിയുന്നില്ല " (അധ്യ്യായം 40 , വചനം 57 )" ആകാശ ഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേന്നോ ? അങ്ങനെയല്ല അവന്‍ കഴിവുറ്റ സൃഷ്ടാവാണ് എല്ലാം അറിയുന്നവനും . അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് 'ഉണ്ടാകൂ ' എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ "
(അധ്യ്യായം 36 , വചനം 81 -82 )"അവര്‍ കണ്ടറിയുന്നില്ലേ; ആകാശ ഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയിലൊട്ടും തളര്രാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുട്ടവനാനെന്നു? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുട്ടവന്‍ തന്നെ "(അദ്ധ്യായം 46 ,വചനം 33 ).

3.  നിര്ജീവാവസ്ഥക്കു ശേഷം ഭൂമിയെ സജീവമാക്കുന്നത്:-  മരണാനന്തര ജീവിതത്തിനുള്ള ശക്തവും വ്യക്തവുമായ  ഒരു തെളിവാണിത്.
             "ഭൂമിയെ വരണ്ടതായി നീ കാണുന്നു .പിന്നെ നാം അതില്‍ വെള്ളം വീഴ്ത്തിയ്യാല്‍ പെട്ടെന്നത്‌ ചലനമുള്ളതായിത്തീരുന്നു.വികസിച്ചു വലുതാവുന്നു .ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു .മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും .അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌.  " (അദ്ധ്യായം 41 ,വചനം 39 ) "ആ മഴ മൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി.അങ്ങനെത്തന്നെയാണ് ഉയിര്തെഴുന്നെല്പ്‌"( അദ്ധ്യായം 50 ,വചനം 11)  "തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകള്‍ അയക്കുന്നതും  അവന്‍ തന്നെ .
അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വ് അറ്റ്  കിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു.അങ്ങനെ അത് വഴി നാം അവിടെ മഴ വീഴ്ത്തുന്നു . അതിലൂടെ എല്ലായിനം പഴങ്ങളും ഉത്പാദിപ്പിക്കുന്നു . അവ്വിധം നാം മരിച്ചവരെ ഉയിര്തെഴുന്നെല്പിക്കും . നിങ്ങള്‍ കാര്യ ബോധാമുള്ളവരായെക്കാം."( അദ്ധ്യായം 7 , വചനം  57 ) ..
   സമാപനം 
പ്രപഞ്ചം മുഴുവനായും ഒരു വീടായി സങ്കല്പിച്ചു കൊണ്ടുള്ള ഒരു ആലേഖനം കൂടി ഇതില്‍ നിന്നു (2 :21 -25 )വായിച്ചെടുക്കാം .വളരെ വിശാലമായി വിതാനിക്കപ്പെട്ടിട്ടുള്ള അടിഭാഗം-ഭൂമി, അതിനു വേണ്ടി വരുന്ന ഒരു മേല്‍കൂര -തൂണുകള്‍ ഒന്നുമില്ലാത്ത  ആകാശം, അതിലെ നിവാസികളായി മനുഷ്യരും മറ്റു ജീവജാലങ്ങളും .അവര്‍ക്ക് കുടിക്കാനും കഴിക്കാനും നനക്കാനും  ആവശ്യമായ വിഭവങ്ങള്‍ ,അവയുടെ നൈരന്തര്യം ഉറപ്പാക്കാന്‍ മഴയും,കാറ്റും മറ്റു സംവിധാനങ്ങളും  ..............ഇതൊക്കെയും സംവിധാനിച്ചു നിയന്ത്രിച്ചു പരിപാലിച്ചു പോരുന്നതില്‍ സൃഷ്ടാവായ ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ? ഉണ്ടാകുമോ? ഉണ്ടാകാമോ? ഈ വസ്തുതകള്‍ അറിയുന്നവരായിരിക്കെ അവന്നു തുല്യനായി അഥവാ ഈ ക്രിയകള്‍ അവിരാമം നിര്‍വഹിക്കുന്നവരായി മറ്റാരെയെങ്കിലും സങ്കല്പിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്‌?. അങ്ങനെ സങ്കല്പിക്കുകയോ വെച്ചു വാഴിക്കുകയോ അരുത് എന്നാണു ആഹ്വാനം .