Saturday, October 15, 2011

ഏകദൈവത്വം,പ്രവാചകത്വം ,പരലോകം .... ഭാഗം 2

ജീവിക്കുന്ന മാതൃക   
                                                സാമൂഹ്യ ജീവിത രംഗത്ത് ലോകത്ത് ഇന്നേ വരെ മാതൃകയില്ലാത്ത ഒരു സമൂഹമായി മുസ്ലിങ്ങള്‍ മാറി .അവര്‍ സമൂഹത്തില്‍ നീതി നടപ്പാക്കി.നീതി നടപ്പാക്കുമ്പോള്‍ സ്വന്തം പുത്രന്നു എതിരാണെങ്കില്‍, സഹോദരന്നു എതിരാണെങ്കില്‍ നീതി നടപ്പാക്കാതിരുന്നവരല്ല അവര്‍   .നീതിയാണ് അവര്‍ക്ക് പ്രധാനം. അത് നാം കാണുകയാണ്.ഖലീഫ ഉമര്‍ , ഗവര്‍ണര്‍ തന്റെ മകന്‍ ചെയ്യുന്ന കൃത്യങ്ങള്‍ക് ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുതിക്കൊണ്ട് ,ഗവര്‍ണരെയും മകനെയും മദീനയിലേക്ക് വിളിപ്പിച്ചു  വിചാരണ ചെയ്ത ചരിത്രം ഇന്ന് വിഖ്യാതമാണ് .അമ്രുബ്നുല്‍ ആസ് (റ)വിനെയും പുത്രനെയും അറിയാത്ത ഇസ്ലാമിക വിദ്യാര്‍ഥികള്‍ ഇല്ല.കാരണം മദീനയില്‍ വിളിച്ചു വരുത്തി പൊതുജനങ്ങളുടെ മുമ്പില്‍  വെച്ച് ഗവര്‍ണറുടെ പുത്രനെ അടിക്കൂ എന്നാണ് പറയുന്നത് .ഒരു പൌരനെ അനാവശ്യമായി പ്രഹരിച്ചതിന്റെ പേരില്‍ പകരം അടിക്കാനുള്ള നിര്‍ദേശം നല്‍കുന്നത് പരസ്യമായി ..എന്തിനു വേണ്ടി? സമൂഹത്തില്‍ നീതി നില നില്ക്കാന്‍  വേണ്ടി .ആ നീതി വളരെ വിലപ്പെട്ടതായി പരിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു .നിങ്ങള്ക്ക് ഒരു ജനതയോട്  വിദ്വെഷമുണ്ട്  എന്നത് അവരോടു നീതി ചെയ്യാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചു കളയരുത് .ആ നീതിയാണ്  മുസ്ലിങ്ങളിലൂടെ ലോകം കണ്ടത് .
                                             ഉമ്മര്‍ (റ) പറഞ്ഞു :ഇല്ല ഞാനിവിടെ നമസ്കരിക്കുകയില്ല.ഞാനിവിടെ നമസ്കരിച്ചാല്‍ നാളെ അവിവേകികളായ മുസ്ലിങ്ങള്‍ വന്നു ഇത് ഉമറുബ്നുല്‍ ഖത്താബ് നമസ്കരിച്ച സ്ഥലമാണ് .അത് കൊണ്ട് ഇത് ഞങ്ങള്‍ക്ക് പള്ളിയാക്കണമെന്നു  ആവശ്യപ്പെടും. അദ്ദേഹം ആ ആരാധനാലയം അവര്‍ക്ക് അവരുടേതായി നില നില്‍ക്കണം എന്ന് തന്നെ ഉദ്ദേശിച്ചു കൊണ്ട് മാറി പുറത്തു പോയി നമസ്കരിച്ചു . അതാണ് നീതി.
                                            ഭരണാധികാരി തന്റെ പൌരനെ എങ്ങനെ കാണണമെന്ന് മുസ്ലിങ്ങള്‍ ലോകത്തിനു  പഠിപ്പിച്ചു ..ഉമര്‍ (റ)ബൈതുല്‍ മഖ്‌ദിസിന്റെ ജയം ആഘോഷിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍, യാത്രയില്‍ അവര്‍ മാറിമാറി ഉപയോഗപ്പെടുത്തിയിരുന്ന വാഹനം ഭൃത്യന്‍ ഉപയോഗപ്പെടുത്തേണ്ട ഊഴമായപ്പോള്‍ ഭൃത്യന്‍ പറഞ്ഞു:നാം ഈ പട്ടണത്തിന്റെ സമീപത്താനുള്ളത്‌ .അതുകൊണ്ട് അമീറുല്‍  മുഅമിനീന്‍,താങ്കള്‍ തന്നെ വാഹനത്തിലിരിക്കണം.ഉമറുബ്നുല്‍ ഖത്താബ് പറഞ്ഞു:അങ്ങനെ ചെയ്യാന്‍ സാധ്യമല്ല;നാം മദീനയില്‍ നിന്ന് ബൈതുല്‍ മഖ്‌ദിസ് വരെയുള്ള യാത്രയില്‍ പാലിച്ചുപോന്ന ഒരു തത്വം ,ഇത് വരെ നാം രണ്ടു പേരും നടപ്പാക്കിയ തത്വം അതിവിടെ വെച്ച് ലങ്ഘിക്കാന്‍ കഴിയുകയില്ല .താങ്കള്‍ നടന്നു ക്ഷീണിച് ഇരിക്കുകയാണ് .ഞാന്‍ ഇത് വരെ വാഹനത്തില്‍ ഇരിക്കുകയായിരുന്നു.അത് കൊണ്ട് ഞാന്‍ നടക്കും .താങ്കള്‍ വാഹനത്തില്‍ ഇരിക്കും.ഖലീഫയും ഭ്രുത്യനും ബൈതുല്‍  മഖ്‌ടിസിലേക്ക് കയറി ചെല്ലുമ്പോള്‍ ഇസ്ലാമിക സൈന്യത്തിന്റെ പടനായകന്‍ഓടി വന്നു  സ്വീകരിക്കുന്നത് താഴെ നില്‍ക്കുന്ന മനുഷ്യനെയാണ്‌,വാഹനത്തിന്റെ മുകളിലുള്ള മനുഷ്യനെയല്ല ഇത് കണ്ടു ആയിരക്കണക്കിന് മനുഷ്യര്‍ ഒന്നിച്ചു ഒറ്റ ശബ്ദത്തില്‍ പറഞ്ഞു: ഇത് ആകാശ ലോകത്ത് നിന്ന് ദിവ്യബോധനം ആയി ലഭിക്കുന്ന നീതിയാണിത്  .ആ നീതിയാണ് നാം ഇപ്പോള്‍ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത്.  ഈ ഒരൊറ്റ  സംഭവം കൊണ്ട് അവരില്‍ ഒരുപാട് ആളുകള്‍ ഇസ്ലാമില്‍ ആകൃഷ്ടരായി.
                                              അവര്‍ നീതിയുടെ സാക്ഷികള്‍ ആയി.അവര്‍ സഹിഷ്ണുതയുടെ സാക്ഷികള്‍ ആയി.മറ്റുള്ളവരെ വെറുക്കുന്നതിനു പകരംസ്നേഹിക്കാന്‍ അവര്‍ മാതൃക കാണിച്ചു. പ്രയാസപ്പെടുന്നവരെ  ,കഷ്ടപ്പെടുന്നവരെ,അനാഥകളെ എവിടെ കണ്ടാലും അവര്‍ക്ക് താങ്ങും തണലുമായി      സംരക്ഷിക്കുന്നവരായിരുന്നു.മുസ്ലിങ്ങളുടെ സഹജീവികള്‍ക്ക് സ്നേഹം പകര്‍ന്നു നല്കുന്നവരായിരുന്നു.അതിനാല്‍ അവരെ എല്ലാവരും സ്നേഹിച്ചു അവര്‍ ചെന്ന് കയറുന്നിടത്തെല്ലാം അവര്‍ക്ക് സ്വാഗതം .അവരുമായി സംസാരിക്കുന്നവരെല്ലാം അവരുടെ സുഹൃത്തുക്കള്‍. ഇങ്ങനെ ലോകത്തിനു നീതിയും നിഷ്ഠയും സ്നേഹവും പരസ്പര സഹകരണവും കാഴ്ചവെച്ച ഉത്തമ സമുദായമാണ് മുസ്ലിങ്ങള്‍ .ജനങ്ങള്‍ക്ക്‌ വേണ്ടി നിയുക്തരായ ഉത്തമ സമുദായമെന്ന വിശേഷണം അവര്‍ക്ക് പൂര്‍ണമായും ഫിറ്റായിരുന്നു.
                                           അങ്ങനെ മുസ്ലിങ്ങള്‍ അവരുടെതായ സ്ഥാനം കയ്യെറ്റിയ ഒരു കാലം നമുക്കറിയാം .
ആ സ്ഥാനത് അവര്‍ ഇരിക്കുമ്പോള്‍ അവര്‍ എല്ലാവര്ക്കും  അനുഗ്രഹമായിരുന്നു.കാരണം അവര്‍ മുഹമ്മദ്‌ നബി (സ)യുടെ അനുയായികള്‍ ആയിരുന്നു.മുഹമ്മദ്‌ നബി പരിശുദ്ധ ഖുര്‍ആന്‍ നല്‍കിയ വിവരണം അനുസരിച്ച് മുഴുവന്‍ മനുഷ്യ രാശിക്കും അനുഗ്രഹമാണ് ,കാരുണ്യമാണ്.നാം റബീഉല്‍ അവ്വലിലും സാനിയിലും എല്ലാം ഇത് കേട്ട് കൊണ്ടേയിരിക്കുന്നു.ഇങ്ങനെ പറയുമ്പോള്‍ അതിന്റെ അര്‍ഥം എന്താണെന്ന് നാം ചിന്തിക്കാറില്ല എങ്ങനെയാണ് ആറാം  നൂറ്റാണ്ടില്‍ ജീവിച്ചുനമ്മെ വിട്ടുപോയ മുഹമ്മദ്‌ മുസ്തഫ തിരുമേനി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന്റെ മുന്നില്‍ ,എങ്ങനെയാണ് കാരുണ്യവും അനുഗ്രഹമായിത്തീരുക? എങ്ങനെയാണ് എന്റെ ശ്രോതാവ് അത് മനസ്സിലാക്കേണ്ടത്? തിരുമേനിയെ അയാള്‍ കണ്ടിട്ടില്ല,തിരുമേനിയോടൊപ്പം ജീവിച്ചിട്ടില്ല,തിരുമേനിയുടെ ഒരു നിര്‍ദേശവും എനിക്ക് കിട്ടിയിട്ടില്ല ,എന്നിരിക്കെ നിങ്ങള്‍ എങ്ങനെയ്യാണ് അവിടുന്ന് എനിക്ക് കാരുണ്യമാണ് എന്ന് പറയുന്നത്?നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മുഹമ്മദ്‌ മുസ്തഫ (സ)മുഴുവന്‍ മനുഷ്യര്‍ക്കും അനുഗ്രഹവും കാരുണ്യവും ആയാണ് നിയോഗിക്കപ്പെട്ടത്   .എങ്ങനെയാണ് മുഴുവന്‍ മനുഷ്യര്‍ക്കും കാരുണ്യം ആയതു ?ആ കാരുണ്യം തിര്മെനിയോടൊപ്പം ജീവിച്ചപ്പോള്‍ തിരുമേനിയുടെ അനുയായികള്‍ സ്വന്തമാക്കി .മുഹമ്മദ്‌ മുസ്തഫ (സ) ഒരു ജീവിത മാതൃക ആയിരുന്നു,പരിശുദ്ധ ഖുറാന്റെ ജീവിക്കുന്ന പതിപ്പായിരുന്നു തിരുമേനി.  ആയിഷ (റ ) പറഞ്ഞത് പോലെ തിരുമേനിയുടെ സ്വഭാവം, തിരുമേനിയെ കാണാത്തവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും ,ഖുര്‍ആന്‍ എന്താണോ പഠിപ്പിച്ചത് അതായിരുന്നു തിരുമേനിയുടെ സ്വഭാവം .നബി മനുഷ്യ വര്‍ഗത്തിന്റെ മുമ്പില്‍ ജീവിക്കുന്ന ഒരു മാതൃക ആവുകയും ആ മാതൃക നബിയുടെ സ്വഹാബികള്‍ ,പിന്നെ അവരുടെ അനുയായികള്‍ ,പിന്നെ അവരുടെ അനുയായികള്‍ .........ഇങ്ങനെ മുസ്ലിം ലോകം തലമുറകള്‍ക്ക്  തലമുറ  പകര്‍ന്നു കൊടുത്തുകൊണ്ട് ആ മാതൃക നിലനിര്‍ത്തുകയും ചെയ്യുമ്പോള്‍ ആണ് തിരുമേനി ലോകര്‍ക്കാകമാനം അനുഗ്രഹവും കാരുണ്യവും ആവുക   .അതാണ്‌ മുസ്ലിങ്ങള്‍. നിങ്ങള്ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട് എന്ന് പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ആ ഉത്തമ മാതൃകയായി ലോക ജനതയ്ക്ക് മുമ്പില്‍ ജീവിക്കുന്ന സത്യത്തിന്റെ സാക്ഷികള്‍ ആണ് മുസ്ലിങ്ങള്‍ . 

                                                                                                                         (തുടരും )
    








Thursday, October 13, 2011

ഏകദൈവത്വം, പ്രവാചകത്വം,പരലോകം ....... .ഭാഗം 1

                                                                            ആമുഖം 
(ബഹുമാന്യ പണ്ടിതനായ എം വി  മുഹമ്മദ്‌ സലിം മൌലവി , മലപ്പുറം പുതനത്താനിയില്‍, തുടര്‍ച്ചയായ എട്ടു ദിവസങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലേഖനാവിഷ്കാരമാണ് ഇവിടെ ഇതള്‍ വിരിയുന്നത്.
തൌഹീദ്, രിസാലത്, ആഖിറത്തു  എന്നീ വിഷയങ്ങള്‍  ഖുര്‍ആന്‍, ഹദീസ്, സയന്‍സ് തുടങ്ങിയവയുടെ പിന്‍ബലത്തില്‍ വളരെ ലളിതമായ ശൈലിയിലും ആര്‍കും കാര്യങ്ങള്‍ ഗ്രഹിക്കാവുന്ന രൂപത്തിലും അവതരിപ്പിക്കുന്നു.   )                                 

                                              അനുഗ്രഹീതമായ  ഈ  സായം   സന്ധ്യയില്‍, വിശ്രുതമായൊരു ഭൂപ്രദേശത്ത്   അല്ലാഹുവിന്റെ ദീനിനെ കുറിച്ച് കേള്‍ക്കാന്‍ ,പഠിക്കാന്‍,ഗ്രഹിക്കാന്‍,അതിലൂടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ സന്നദ്ധരായി സന്നിഹിതരായ നിങ്ങള്കേവര്‍ക്കും ഭാവുകങ്ങള്‍ .അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ ...........
                                              വിസ്മരിക്കപ്പെട്ട ചില പ്രധാന യാധാര്ത്യങ്ങള്‍ നാം ഓര്‍ത്തെടുക്കാന്‍ സമയം വൈകിയിരിക്കുന്നു .ആരാണ്  മുസ്ലിങ്ങള്‍? ഈ ഭൂമിയില്‍ ജീവിക്കുന്ന ഏറ്റവും ഭാഗ്യവാന്മാരായ മനുഷ്യരാണ്  മുസ്ലിങ്ങള്‍ . ഭൂമി ഇങ്ങനെ ജീവന്‍ നിറഞ്ഞതായി നിലനില്‍ക്കാന്‍ അല്ലാഹു നിര്‍ണയിച്ച സംവിധാനം അണുകിട പിഴക്കാതെ നിലനിന്നു പോരുന്നു. ഈ ഭൂമി അതിന്റെ രക്ഷിതാവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ച് കൊണ്ടിരിക്കുന്നു .ഭൂമിക്കു ചുറ്റും നാം കാണുന്ന ആകാശം അതിന്റെ രക്ഷിതാവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ച് കൊണ്ടിരിക്കുന്നു.ആ അനുസരനതോട് താദാത്മ്യം പ്രാപിച്ചു പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കുന്നവരാന് മുസ്ലിങ്ങള്‍ .അതിനാല്‍ ഭൂമിയില്‍ ജീവിക്കുന്ന യഥാര്‍ത്ഥ ഭാഗ്യവാന്മാര്‍ ആണ് മുസ്ലിങ്ങള്‍. 
                                            മനുഷ്യ വര്‍ഗം അവരുടെ ജീവിതത്തില്‍ ഏത് വഴിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന്  അല്ലാഹു അവനെ പഠിപ്പിച്ചു.അത് പഠിപ്പിക്കാനായി ആകാശ ലോകത്ത് നിന്ന് ദിവ്യ ബോധനം ഉണ്ടായി. വേദ ഗ്രന്ഥങ്ങള്‍ അവതരിച്ചു .ഭൂമിയില്‍ അവതരിച്ച വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും ഉന്നതവും മഹത്തരവും ഉദാത്തവും ആയ വേദ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ .ആ ഖുര്‍ ആനിന്റെ  അനുയായികള്‍ ആണ് മുസ്ലിങ്ങള്‍. മാനവരാശിക്ക് സത്യ ദീന്‍ പകര്‍ന്നു കൊടുക്കാന്‍ പ്രവാചകന്മാരുടെ പരമ്പര വന്നു. ആ പരമ്പരയുടെ പരിസമാപ്തി ആയിരുന്നു അശ്രഫുല്‍ ഖല്കു മുഹമ്മദ്‌ മുസ്തഫ (സ) . മുഹമ്മദ്‌ നബി തിരുമേനിയുടെ അനുയായികളാണ് മുസ്ലിങ്ങള്‍.
ഉത്തമസമുദായം
                                             ആ മുസ്ലിങ്ങളെ കുറിച്ച് നമ്മെ അഭിസംബോധന ചെയ്തു കൊണ്ട് അല്ലാഹു പറയുന്നു: ജനങ്ങള്‍ക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്‍ .ആധികാരികമായി മുസ്ലിങ്ങളെ ക്കുറിച്ച് അല്ലാഹു പറഞ്ഞതാണിത്.ജനങ്ങള്‍ക്ക്‌ വേണ്ടി നിയുക്തരായ ഉത്തമ സമുദായം .മുസ്ലിങ്ങളുടെ സാന്നിധ്യം മുഴുവന്‍ മനുഷ്യ രാശിക്കും ആവശ്യമാണ്‌ .അവരുടെ ദൌത്യം എന്തെന്നല്ലേ?നിങ്ങള്‍ നന്മ കല്പിക്കുന്നു;തിന്മ വിരോധിക്കുന്നു. നന്മ ഉണ്ടാക്കുകയും  തിന്മ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു സമൂഹം ലോകത്ത് എവിടെയുണ്ടെങ്കിലും അവരുടെ  സഹ ജീവികള്‍കെല്ലാം ആവശ്യമാണ്‌.കാരണം നന്മ മനുഷ്യ  വര്‍ഗ്ഗത്തിന്റെ ആവശ്യമാണ്‌; തിന്മ മനുഷ്യ വര്‍ഗ്ഗത്തിന്റെ നാശമാണ് .
                                            മുസ്ലിങ്ങള്‍ അല്ലാഹുവിന്റെ  നിര്‍ദേശം ശിരസ്സാവഹിച്ചു.ആദ്യമായി ഹിറയില്‍ നിന്ന്  മുഹമ്മദ്‌ നബിക്ക് ലഭിച്ച നിര്‍ദേശം വായിക്കുക ,വിജ്ഞാനം സമ്പാദിക്കുക,അറിവ് നേടുക എന്നൊക്കെയാണ് .അറിവ് നേടുന്നതിനു ഒരു അടിസ്ഥാനമുണ്ട് .ആ അടിസ്ഥാനത്തില്‍ അറിവ് നേടേണ്ടതുണ്ട് .സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ അറിവ് നേടുക.വായിക്കുക.ആ വായനയാണ് മുസ്ലിങ്ങള്‍ ലോകത്തിനു മുന്നില്‍ വായിച്ചത് .അല്ലാഹുവിന്റെ പേരില്‍ മനുഷ്യ രാശിക്ക് ആവശ്യമായതെല്ലാം അവര്‍ പഠിച്ചു .ആവശ്യമായ വിജ്ഞാനങ്ങള്‍ എല്ലാം അവര്‍ ശേഖരിച്ചു.അവര്‍ ലോകത്തിന്റെ ഗുരുനാഥന്മാരായി.ലോകത്തിനു അറിയാത്തത് ആരോട് ചോദിക്കണം എന്നാ ചോദ്യത്തിന് ഒരേ  ഒരുത്തരം മുസ്ലിം പണ്ടിതരോട് ചോദിക്കണം.ഇന്ന് ഇംഗ്ലീഷ് ഭാഷ അറിയാത്തവര്‍ സമൂഹത്തില്‍,നാഗരികതയില്‍ ഒന്നുമല്ലാത്തത് പോലെ മുസ്ലിം പണ്ഡിതന്മാരുടെ ഭാഷ,അറബി  അറിയാത്തവര്‍ ഒനുമാല്ലത്തവര്‍ ആയിരുന്നു അന്ന്.മുസ്ലിം പണ്ഡിതന്മാര്‍ എല്ലാ ശാസ്ത്ര ശാഖകളിലും നൈപുണ്യം നേടി.അവരില്‍ ഗോള ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.ഭൂമി ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.വൈദ്യ ശാസ്ത്ര വിദഗ്ദര്‍ ഉണ്ടായി.ഗണിത ശാസ്ത്രത്തില്‍ പുതിയ പുതിയ തത്വങ്ങള്‍ കണ്ടു പിടിച്ചു.ജ്യോമെട്രിയും എക്കനോമെട്രി യും വളരെ ശാസ്ത്രീയം ആയി അവതരിപ്പിച്ചു.മനുഷ്യ  ശരീരത്തെ കുറിച്ച് അവര്‍ ഗഹനമായി പഠിച്ചു .ബയോളജിയില്‍,അനാട്ടമിയില്‍ അവര്‍ രേഖപ്പെടുത്തിയ തത്വങ്ങള്‍ ഇന്നും വൈദ്യശാസ്ത്രം ഉപയോഗപ്പെടുത്തുന്നു. ഖാനൂന്‍ എന്ന ആ വിഖ്യാത ഗ്രന്ഥം അടുത്ത കാലം വരെ -ഇപ്പോഴുണ്ടോ എന്നെനിക്കുറപ്പില്ല-അടുത്ത കാലം വരെ നമ്മുടെ രാജ്യത്തു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ട ടെക്സ്റ്റ്‌ ബുക്കുകളില്‍ ഒന്നായിരുന്നു.അത് അറബി ഭാഷയില്‍ നിന്ന് ലോകത്തെ വിവധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു .അങ്ങനെ വൈജ്ഞാനിക രംഗത്ത് ഏറ്റവും ഉയര്‍ന്നു നിന്നു മുസ്ലിങ്ങള്‍ .                                                                        (തുടരും.....)



Sunday, May 22, 2011

സ്രഷ്ടാവിന്റെ വിളംബരങ്ങള്‍ ....2

            '' ജനങ്ങളെ,ഹിതകരവും ശുദ്ധവുമായ , ഭൂമിയില്‍ എന്തെല്ലാം ഉണ്ടോ അതൊക്കെയും തിന്നു കൊള്ളുവിന്‍ .ചെകുത്താന്‍ ഉപദേശിക്കുന്ന പാതകള്‍ പിന്തുടരാതിരിക്കുവിന്‍ .അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണ് ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2  ,സൂക്തം 168 )

മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകളില്‍ ഒന്നാം സ്ഥാനത്തു നിര്താവുന്നതാണ്  ഭക്ഷണം. നിത്യ ജീവിതത്തിന്റെ നിദാനങ്ങളില്‍ ഒന്നും നിത്യവും തന്റെ വരുമാനം വിനിയോഗിക്കുന്നതില്‍ ഒന്നാമത്തേതും ഭക്ഷണത്തിനു ആയിരിക്കും. അഥവാ ഭക്ഷണം ഇല്ലാതെ മനുഷ്യ നിലനില്പ് സാധ്യമല്ല .അത് കൊണ്ട് തന്നെ ഭക്ഷണം വേദഗ്രന്ഥങ്ങളില്‍ ഒരു സുപ്രധാന വിഷയം തന്നെ ആയിരുന്നു .ഈ ലോകത്തേക്ക് മനുഷ്യ സൃഷ്ടിപ്പിന്റെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ടു അവതരിച്ച വേദവാക്യങ്ങളില്‍ കാണുന്ന സൂചനകളിലും ഭക്ഷ്യ വിഭവങ്ങളെ ബന്ധപ്പെടുത്തിയിട്ടുള്ളത് കാണാം .'' നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ വസിച്ചു കൊള്ളുക.  അതില്‍ നിന്ന് നിങ്ങള്‍ യഥേഷ്ടം സുഭിക്ഷമായി ആഹരിച്ച് കൊള്ളുക .പക്ഷെ ഈ വൃക്ഷത്തോടു  അടുക്കരുത് ''(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 ,സൂക്തം 35 ).
മുന്‍ വിളംബരത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന ഏക കാരണത്താല്‍ സമ്പൂര്‍ണ വിധേയത്വം ആവശ്യപ്പെടുന്ന ദൈവം മനുഷ്യന്നു അനുവദിച്ചു കിട്ടുന്ന ജീവിത കാലയളവില്‍ നിലനില്പ്പിന്നു ആവശ്യമായ സംവിധാനങ്ങളും ഒരുക്കി എന്ന് എടുത്തു പറയുന്നുണ്ട് .ജീവിത വിഭവങ്ങള്‍ സംവിധാനിച്ച ദൈവം അവ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഈ രണ്ടാം വിളംബരത്തിലൂടെ .

വെളിച്ചം 1 
ഭൂമിയില്‍ ലഭ്യമായ എല്ലാ വിഭവങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളതാണ് .രണ്ടു ഉപാധികള്‍ പാലിച്ചു കൊണ്ട് അവയില്‍ നിന്ന് നിങ്ങള്ക്ക് ഭക്ഷ്യ യോഗ്യമാക്കാവുന്നതാണ്  .ഒന്നാമത്തെ ഉപാധി അനുവടനീയമായതാവുക അഥവാ ദൈവം തമ്പുരാന്‍ വിലക്ക് എര്പെടുതിയിട്ടില്ലാത്തത് ആവുക (അനുവദനീയത വിപുലവും വിലക്കുകള്‍ നിര്ന്നിതവും പരിമിതവും ആണ് ).പലിശ,വഞ്ചന ,ചൂഷണം ,മോഷണം മുതലായ മാര്‍ഗളിലൂടെ സമ്പാദിച്ചതും ഭക്ഷിക്കരുത് എന്ന് ഖുറാനും പ്രവാചക ചര്യയും നിര്‍ദ്ധേശിച്ചവയും ആണ് അനുവദനീയമല്ലാത്ത വിഭവങ്ങള്‍.
 രണ്ടാമത്തെ ഉപാധി  ശുദ്ധമായതും മനസ്സിന്നിനങ്ങിയതും  ആവുക എന്നാണു .വൃത്തിഹീനമായതോ ആരോഗ്യത്തിനു ഹാനികരമാകുന്നതോ ബുദ്ധിയിലോ  സ്വഭാവത്തിലോ ദുഷിച്ച സ്വാധീനം ചെലുത്തുന്നതോ അറപ്പ് ഉളവാക്കുന്നതോ ആയ പദാര്‍ഥങ്ങള്‍ മലിനംമാണ്, ശുദ്ധമാല്ലാത്തതാണ് .
വെളിച്ചം 2 
ഭക്ഷണ വിഷയത്തില്‍ ഈ രണ്ടു ഉപാധികക്ക് അപ്പുറം നിയമങ്ങള്‍ ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും ദൈവ ഹിതത്തിനു എതിരും അനീതിപരവും ആണ്  എന്നാണു ഈ സൂക്തങ്ങള്‍ വിലംബരപ്പെടുത്തുന്നത് .
ഈ വിളംബരം മാനവ സമൂഹത്തോട് മൊത്തത്തിലാനെന്കില്‍ വിശ്വാസി സമൂഹത്തോടും അവരുടെ നായകരായ പ്രവാച്ചകന്മാരോടും ഇതേ നിര്‍ദേശങ്ങള്‍ ദൈവം തമ്പുരാന്‍ അരുളുന്നതു കാണാനാകും .
എ .പ്രവാച്ചകന്മാരോടുള്ള നിര്‍ദേശം 
''അല്ലയോ ദൈവ ദൂതന്മാരെ ,നല്ല സാധനങ്ങള്‍ ആഹരിക്കുവിന്‍ ,നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ ,നിങ്ങള്‍ എന്ത് പ്രവര്‍ത്തിച്ചാലും ഞാന്‍ അത് അറിയുന്നുണ്ട് ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 23  സൂക്തം 51 )
ബി .വിശ്വാസി സമൂഹത്തോട് ഉള്ള   നിര്‍ദേശം 
''അല്ലയോ വിശ്വാസികളെ,നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനു മാത്രം വിധേയപ്പെടുന്നവരാണ് എങ്കില്‍ നാം നിങ്ങള്ക്ക് ഏകിയ ഉത്തമ വിഭവങ്ങള്‍ മന:പ്രയാസമാന്യേ ആഹരിക്കുകയും അല്ലാഹുവിന്നു നന്ദി കാണിക്കുകയും ചെയ്യുക .അല്ലാഹുവില്‍ നിന്ന് വല്ല നിബന്ധനയും ഭക്ഷണ കാര്യത്തില്‍ ഉണ്ട് എങ്കില്‍ അത് ഇതാകുന്നു .ശവം തിന്നരുതു രക്തവും പന്നി മാംസവും ഒഴിവാക്കുക അല്ലാഹു അല്ലാത്തവരുടെ പേരി  ല്‍അറുക്കപ്പെട്ട വസ്ത്തുക്കളും ഭക്ഷിക്കാന്‍ പാടുള്ളതല്ല ''.(വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 സൂക്തം 172 ,173 )

 മനുഷ്യ സമൂഹത്തോട് മൊത്തത്തിലും പ്രവാച്ചകന്മാരോടും വിശ്വാസി സമൂഹത്തോടും ഉത്തമമായത് കഴിക്കാനും മ്ലേച്ചമായത് ഒഴിവാക്കാനും ആണ് ദൈവിക കല്പന .


Friday, April 8, 2011

Thursday, February 24, 2011

Quran Recitation Really beautiful-kuwait مشاري العفاسي

(19-25) അല്ലാഹുവിന്റെ ഈ ശത്രുക്കള്‍ നരകത്തിലേക്ക് പോകാന്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭമൊന്ന് ഓര്‍ത്തുനോക്കുക. അവരില്‍ മുന്‍ഗാമികള്‍, പിന്‍ഗാമികള്‍ എത്തിച്ചേരുന്നതുവരെ തടഞ്ഞുനിര്‍ത്തപ്പെടുന്നു. അങ്ങനെ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നാലോ, ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്താണെന്നതിന് അവരുടെ കണ്ണുകളും കാതുകളും ശരീരചര്‍മങ്ങളും അവര്‍ക്കെതിരില്‍ സാക്ഷി പറയുന്നു. സ്വചര്‍മങ്ങളോടവര്‍ ചോദിക്കും: `നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞതെന്ത്?!` അവ ഉത്തരം കൊടുക്കും: `സകല വസ്തുക്കള്‍ക്കും സംസാരശേഷിയേകിയ അല്ലാഹു ഞങ്ങള്‍ക്കും സംസാരശേഷിയേകി.` അവന്‍ നിങ്ങളെ ആദ്യവട്ടം സൃഷ്ടിച്ചു. ഇനി അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നു. രഹസ്യമായി പാപങ്ങള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍, സ്വന്തം കണ്ണുകളും കാതുകളും ചര്‍മങ്ങളും ഒരിക്കല്‍ അതിനെതിരെ സാക്ഷിപറയുമെന്ന വിചാരമേ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത കര്‍മങ്ങളില്‍ മിക്കതും അല്ലാഹു അറിയുന്നില്ല എന്നായിരുന്നുവല്ലോ വിചാരം. സ്വന്തം വിധാതാവിനെക്കുറിച്ച് പുലര്‍ത്തിയ ഈ വിചാരംതന്നെയാണ് നിങ്ങളെ നാശത്തിലാഴ്ത്തിയത്. അതിനാല്‍ത്തന്നെ നിങ്ങള്‍ മഹാനഷ്ടത്തിലകപ്പെടുകയും ചെയ്തു. ഈ അവസ്ഥയില്‍ അവര്‍ ക്ഷമിച്ചാലും (ഇല്ലെങ്കിലും) നരകം മാത്രമാകുന്നു, അവരുടെ സങ്കേതം. തിരിച്ചുപോരാനവസരം തേടുന്നുവെങ്കില്‍, അതിനവര്‍ക്കവസരം നല്‍കപ്പെടുകയില്ല. മുന്നിലും പിന്നിലുമുള്ളതൊക്കെയും അവര്‍ക്ക് ഭൂഷണമായിക്കാണിക്കുന്ന ചില സഖാക്കള്‍ക്കു നാം അവരില്‍ സ്വാധീനം കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ, അവര്‍ക്ക് മുമ്പ് കടന്നുപോയ ജിന്നുസമൂഹങ്ങള്‍ക്കും മര്‍ത്ത്യസമൂഹങ്ങള്‍ക്കും ബാധകമായ അതേ ശിക്ഷാവിധി തന്നെ അവര്‍ക്കും ബാധകമായി. നിശ്ചയം, അവര്‍ മഹാനഷ്ടത്തില്‍ കഴിയേണ്ടവരായിരുന്നു.
(26-29) ഈ സത്യനിഷേധികള്‍ പറയുന്നു: `ഈ ഖുര്‍ആന് നിങ്ങള്‍ ചെവികൊടുക്കുകയേ അരുത്. അത് കേള്‍പ്പിക്കപ്പെടുമ്പോള്‍ ബഹളമുണ്ടാക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ ജയിക്കാം.` ഈ നിഷേധികളെ നാം കൊടിയ ശിക്ഷ രുചിപ്പിക്കുകതന്നെ ചെയ്യും. അവര്‍ ചെയ്തുകൊണ്ടിരുന്ന കൊടും പാതകങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതുമാകുന്നു. അല്ലാഹുവിന്റെ വൈരികള്‍ക്കുള്ള ആ പ്രതിഫലമത്രെ നരകം! അതില്‍തന്നെയായിരിക്കും അവരുടെ സ്ഥിര താമസത്തിനുള്ള വീട്. ഇതത്രെ, നമ്മുടെ സൂക്തങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നതിനുള്ള ശിക്ഷ-അവിടെ സത്യനിഷേധികള്‍ വിലപിക്കും: നാഥാ, ഞങ്ങളെ വഴിതെറ്റിച്ച ജിന്നുകളെയും മനുഷ്യരെയും ഞങ്ങള്‍ക്കൊന്നു കാണിച്ചുതരേണമേ, ഞങ്ങളവരെ കാല്‍ക്കീഴിലിട്ട് ചവിട്ടിമെതിക്കട്ടെ-അവര്‍ ഏറ്റം നിന്ദിതരും നികൃഷ്ടരുമായിത്തീരുന്നതിന്.( അതായത്, ഈ ലോകത്ത് ഈ ജനം തങ്ങളുടെ നേതാക്കളുടെയും ആചാര്യന്മാരുടെയും ആത്മവഞ്ചനയിലകപ്പെടുത്തുന്ന ചെകുത്താന്മാരുടെയും സൂചനകളനുസരിച്ച് നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍, ഈ മാര്‍ഗദര്‍ശകരൊക്കെ തങ്ങളെ എവിടെയാണെത്തിച്ചതെന്ന് അന്ത്യനാളില്‍ അവര്‍ക്ക് മനസ്സിലാകും. അന്ന് ഇതേ ആളുകള്‍ അവരെ ഭര്‍ത്സിക്കുകയും എതെങ്കിലും വിധത്തില്‍ അവരെയെല്ലാം കൈയില്‍ കിട്ടിയാല്‍ കാലിനടിയിലിട്ട് ചവിട്ടിയരക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. ) 
(30-32) ഞങ്ങളുടെ നാഥന്‍ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതില്‍ അടിയുറച്ച് നിലകൊള്ളുകയും
 (അതായത്, യാദൃഛികമായി `അല്ലാഹുവാണ് എന്റെ റബ്ബ്` എന്നു പറഞ്ഞുപോയവനോ, അല്ലാഹുവാണ് എന്റെ റബ്ബ് എന്നു പറയുകയും അതോടൊപ്പം മറ്റുള്ളവരെക്കൂടി റബ്ബുകളാക്കുകയും ചെയ്യാം എന്ന തെറ്റിദ്ധാരണയിലകപ്പെട്ടവനോ അല്ല, പ്രത്യുത ഒരിക്കല്‍ ഈ ആദര്‍ശം സ്വീകരിച്ചാല്‍ പിന്നെ ജീവിതം മുഴുവന്‍ അതില്‍തന്നെ നിലകൊള്ളുകയും അതിനെതിരായ മറ്റൊരാദര്‍ശവും അംഗീകരിക്കാതിരിക്കുകയും ഈ ആദര്‍ശത്തോട് മറ്റേതെങ്കിലും മിഥ്യാ ദര്‍ശനങ്ങള്‍ കൂട്ടിക്കലര്‍ത്താതിരിക്കുകയും സ്വന്തം കര്‍മജീവിതത്തില്‍ കൂടി ഏകദൈവവിശ്വാസത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവര്‍ എന്നര്‍ഥം. തൌഹീദില്‍ നിലകൊള്ളുക എന്നതിന്റെ വിവക്ഷയെന്താണെന്ന് നബി(സ)യും പ്രമുഖ സഹാബിവര്യന്മാരും ഇപ്രകാരമാണ് വിശദീകരിച്ചിട്ടുള്ളത്: നബി(സ) പ്രസ്താവിച്ചിട്ടുള്ളതായി അനസ്(റ)   നിവേദനം ചെയ്യുന്നു: قد قالها الناس ثم كفر أكثرهم فمن مات عليها فهو ممن استقام (ധാരാളം ആളുകള്‍ അല്ലാഹുവാണവരുടെ റബ്ബ് എന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നെ അധികമാളുകളും അതിനെ നിഷേധിച്ചുകളഞ്ഞു. മരണംവരെ ആ ആദര്‍ശത്തിലുറച്ചുനിന്നവനാണ് അതില്‍ നിലകൊണ്ടവനാവുക.) (ഇബ്നുജരീര്‍ , നസാഈ  , ഇബ്നു അബീഹാതിം .)   ഇതിനെ വിശദീകരിച്ചുകൊണ്ട് ഹ. അബൂബക്കര്‍(റ)   പറഞ്ഞു: لم يشركو بالله شيئا لم يلتفتوا الى اله غيره (അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കിയില്ല. അല്ലാഹുവല്ലാതെ ഒരു ഇലാഹിലേക്കും തിരിഞ്ഞുനോക്കിയുമില്ല.)   (ഇബ്നു ജരീര്‍  ) ഒരിക്കല്‍ മിമ്പറില്‍വെച്ച് ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് ഹ. ഉമര്‍(റ)  പറഞ്ഞു:   `അല്ലാഹുവാണ, അല്ലാഹുവാണ് എന്റെ റബ്ബ് എന്ന ആദര്‍ശത്തില്‍ നിലകൊള്ളുന്നവര്‍ അല്ലാഹുവിനെ അനുസരിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നവരാകുന്നു. അവര്‍ കുറുക്കന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുകയില്ല` (ഇബ്നു ജരീര്‍. ) ഹ: ഉസ്മാന്‍(റ)  പറഞ്ഞു: `തന്റെ കര്‍മങ്ങള്‍ അല്ലാഹുവിന് മാത്രമാക്കി ചെയ്യുന്നവന്‍` (കശ്ശാഫ്  ). ഹ: അലി(റ)  പ്രസ്താവിച്ചു: `അല്ലാഹു ചുമത്തിയ കര്‍ത്തവ്യങ്ങള്‍ അനുസരണത്തോടെ നിര്‍വഹിക്കുക.` (കശ്ശാഫ്)  ) ചെയ്യുന്നവരുണ്ടല്ലോ, നിശ്ചയമായും അവരുടെമേല്‍ മലക്കുകളിറങ്ങുന്നുണ്ട്. അവര്‍, അവരോട് പറയുന്നു: ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്കു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക. ഞങ്ങള്‍ ഈ ഐഹികജീവിതത്തിലും പരലോകത്തിലും നിങ്ങളുടെ മിത്രങ്ങളാകുന്നു. അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും; വേണമെന്നു തോന്നുന്നതെല്ലാം നിങ്ങളുടേതാകും. ഏറ്റം പൊറുക്കുന്നവനും അളവറ്റ ദയാപരനുമായ ആ മഹശ്ശക്തിയില്‍നിന്നുള്ള ആതിഥ്യമത്രെ അത്.
(19-25) And imagine the time when the enemies of Allah will be gathered together to be driven to Hell. Their former generations will be withheld till their later generations also will join them. Then, when all will have reached there, their ears and their eyes and their very skins will bear witness against them concerning what they had been doing in this world. They will say to their skins. "Why have you borne witness against us?" They will reply, "The same God Who has given speech to everything has given us speech. He it is, Who created you in the first instance, and now to Him you are being brought back. When in the world you hid yourselves while committing crime, you never thought that your ears and your own eyes and your own skins would ever bear witness against you. Rather you thought that even Allah had no knowledge of many of your deeds. This same thought that you had concerning your Lord, has ruined you, and on the same count you have incurred loss." As such, whether they are patient (or not), the Fire will still be their abode, and if they want to make amends, they will not be allowed to do so. We had set upon them companions who made everything, in front of them and behind them, seem fair to them. At last, the sane Decree of punishment proved true against them, which had proved true against the jinn and the men who had gone before them. Certainly they were the losers.  
(26-29) The disbelievers say, "Do not listen to this Qur'an, and when it is recited, cause interruption in it, so that you might attain the upper hand. " We shall certainly make these disbelievers taste a severe chastisement, and shall fully requite them for the worst of their misdeeds. That is Hell, the requital of the enemies of Allah, wherein they shall live forever. This is the punishment of the crime that they denied Our Revelations. There the disbelievers will say, "Our Lord, show us the jinn and the men, who led us astray. We shall trample them under our feet so that they are utterly disgraced. "
(30-32) Those who said, "Allah is our Lord," and then stood steadfast, angels descend on them and say, "Fear not, nor grieve, and rejoice in the good news of Paradise that has been promised to you: We are your companions in the life of this world, and in the Hereafter, too. There you will have whatever you desire, and whatever you ask for will be yours. An entertainment from the One, Who is All-Forgiving, All-Merciful."        

Wednesday, January 26, 2011

സൃഷ്ടാവിന്റെ വിളംബരങ്ങള്‍.......1......... തുടര്‍ച്ച

വെളിച്ചം  2
മരണാനന്തര ജീവിതത്തിനുള്ള മൂന്നു തരം  തെളിവുകളും ഈ വചനങ്ങള്‍ (അദ്ധ്യായം 2 ,വചനം 21 -22 )ഉള്ക്കൊള്ളുന്നതായി പണ്ഡിതന്മാര്‍  നിരീക്ഷിക്കുന്നുണ്ട് .
1 .    ജനങ്ങളുടെ സൃഷ്ടിപ്പ് .: മനുഷ്യരെ ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ച ദൈവത്തിനു  മരണപ്പെട്ടതിനു ശേഷം രണ്ടാമതും സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമുണ്ടാകുകയില്ല . ഖുര്‍ആന്‍ പറയുന്നു.: "സൃഷ്ടി ആരംഭിക്കുന്നത്  അവനാണ്.പിന്നെ അവന്‍ തന്നെ അത് ആവര്‍ത്തിക്കുന്നു.അത് അവനു നന്നേ നിസ്സാരമത്രേ"  (അദ്ധ്യായം 30 ,വചനം 27 ).    "മനുഷ്യരെ, ഉയിര്തെഴുന്നെല്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ . തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നാണ് " (അദ്ധ്യായം 22 ,വചനം  5).  "നാമാണ് നിങ്ങളെ സൃഷ്ടിച്ചത് .എന്നിട്ടും നിങ്ങളതിനെ സത്യമായി അന്ഗീകരിക്കാത്തതെന്ത്? നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ദിച്ചു നിങ്ങള്‍ ആലോചിച്ചുവോ?നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത് അതോ നാമോ സൃഷ്ടികര്മം നിര്‍വഹിക്കുന്നത് ?നിങ്ങള്‍ക്കെല്ലാം മരണം നിശ്ചയിച്ചതും നാം തന്നെ .നമ്മെ മറികടക്കാന്‍ ആരുമില്ല .നിങ്ങള്‍ക്ക്‌ പകരം നിങ്ങളെ പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്കരിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്ക് കഴിയും . ആദ്യത്തെ സൃഷ്ടിയെ സംബന്ദിച്ചു നിശ്ചയമായും നിങ്ങള്‍ക്ക്‌ അറിയാമല്ലോ .എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു പടിക്കാത്തതെന്ത്?"   (അദ്ധ്യായം ൫൬, വചനം 57 -62 ) .
                   ഇതിനാല്‍ അല്ലാഹു പറയുന്നത്  മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവന്‍ അവന്റെ ഒന്നാമത്തെ ജനനത്തെ കുറിച്ച് മറവി പറ്റിയവനാണ്. "തന്നെ സൃഷ്ടിച്ച കാര്യമവന്‍ തീരെ മറന്നു കളഞ്ഞു .എന്നിട്ട് അവന്‍ ചോദിക്കുന്നു : എല്ലുകള്‍ പറ്റെ ദ്രവിച്ചു കഴിഞ്ഞ ശേഷം അവയെ ആര് ജീവിപ്പിക്കാനാണ്?"   (അദ്ധ്യായം 36 , വചനം 78 ). " മനുഷ്യന്‍ ചോദിക്കുന്നു : ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ വീണ്ടും ജീവനോടെ എന്നെ പുറത്തു കൊണ്ടുവരുമെന്നോ! മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന  അവസ്ഥയില്‍ നിന്നു നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനോന്നോര്‍ത്തു കൂടെ?"  (അദ്ധ്യായം 19 , വചനം 66 -67 )

2 .   ആകാശ് ഭൂമികളുടെ സൃഷ്ടിപ്പ് :- ഇവ രണ്ടും സൃഷ്ടികളുടെ കൂട്ടത്തിലെ ഭീമാകാരങ്ങളായ സൃഷ്ടികളാണ്  ഇത്രയും വലിയ സൃഷ്ടികള്‍ നടത്താന്‍ കഴിവുള്ളവന് ചെറിയ സൃഷ്ടികള്‍ നടത്താന്‍ പ്രയാസമുണ്ടാകുമോ? 
       " ആകാശ ഭൂമികളുടെ സൃഷ്ടി മനുഷ്യ സൃഷ്ടിയേക്കാള്‍ എത്രയോ വലിയ കാര്യമാണ് പക്ഷെ അധികമാളുകളും  അതറിയുന്നില്ല " (അധ്യ്യായം 40 , വചനം 57 )" ആകാശ ഭൂമികളെ പടച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേന്നോ ? അങ്ങനെയല്ല അവന്‍ കഴിവുറ്റ സൃഷ്ടാവാണ് എല്ലാം അറിയുന്നവനും . അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് 'ഉണ്ടാകൂ ' എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ "
(അധ്യ്യായം 36 , വചനം 81 -82 )"അവര്‍ കണ്ടറിയുന്നില്ലേ; ആകാശ ഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയിലൊട്ടും തളര്രാത്തവനുമായ അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുട്ടവനാനെന്നു? അറിയുക: ഉറപ്പായും അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുട്ടവന്‍ തന്നെ "(അദ്ധ്യായം 46 ,വചനം 33 ).

3.  നിര്ജീവാവസ്ഥക്കു ശേഷം ഭൂമിയെ സജീവമാക്കുന്നത്:-  മരണാനന്തര ജീവിതത്തിനുള്ള ശക്തവും വ്യക്തവുമായ  ഒരു തെളിവാണിത്.
             "ഭൂമിയെ വരണ്ടതായി നീ കാണുന്നു .പിന്നെ നാം അതില്‍ വെള്ളം വീഴ്ത്തിയ്യാല്‍ പെട്ടെന്നത്‌ ചലനമുള്ളതായിത്തീരുന്നു.വികസിച്ചു വലുതാവുന്നു .ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു .മൃതമായ ഈ ഭൂമിയെ ജീവനുള്ളതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും .അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്‌.  " (അദ്ധ്യായം 41 ,വചനം 39 ) "ആ മഴ മൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി.അങ്ങനെത്തന്നെയാണ് ഉയിര്തെഴുന്നെല്പ്‌"( അദ്ധ്യായം 50 ,വചനം 11)  "തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകള്‍ അയക്കുന്നതും  അവന്‍ തന്നെ .
അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വ് അറ്റ്  കിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു.അങ്ങനെ അത് വഴി നാം അവിടെ മഴ വീഴ്ത്തുന്നു . അതിലൂടെ എല്ലായിനം പഴങ്ങളും ഉത്പാദിപ്പിക്കുന്നു . അവ്വിധം നാം മരിച്ചവരെ ഉയിര്തെഴുന്നെല്പിക്കും . നിങ്ങള്‍ കാര്യ ബോധാമുള്ളവരായെക്കാം."( അദ്ധ്യായം 7 , വചനം  57 ) ..
   സമാപനം 
പ്രപഞ്ചം മുഴുവനായും ഒരു വീടായി സങ്കല്പിച്ചു കൊണ്ടുള്ള ഒരു ആലേഖനം കൂടി ഇതില്‍ നിന്നു (2 :21 -25 )വായിച്ചെടുക്കാം .വളരെ വിശാലമായി വിതാനിക്കപ്പെട്ടിട്ടുള്ള അടിഭാഗം-ഭൂമി, അതിനു വേണ്ടി വരുന്ന ഒരു മേല്‍കൂര -തൂണുകള്‍ ഒന്നുമില്ലാത്ത  ആകാശം, അതിലെ നിവാസികളായി മനുഷ്യരും മറ്റു ജീവജാലങ്ങളും .അവര്‍ക്ക് കുടിക്കാനും കഴിക്കാനും നനക്കാനും  ആവശ്യമായ വിഭവങ്ങള്‍ ,അവയുടെ നൈരന്തര്യം ഉറപ്പാക്കാന്‍ മഴയും,കാറ്റും മറ്റു സംവിധാനങ്ങളും  ..............ഇതൊക്കെയും സംവിധാനിച്ചു നിയന്ത്രിച്ചു പരിപാലിച്ചു പോരുന്നതില്‍ സൃഷ്ടാവായ ദൈവമല്ലാത്ത മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ? ഉണ്ടാകുമോ? ഉണ്ടാകാമോ? ഈ വസ്തുതകള്‍ അറിയുന്നവരായിരിക്കെ അവന്നു തുല്യനായി അഥവാ ഈ ക്രിയകള്‍ അവിരാമം നിര്‍വഹിക്കുന്നവരായി മറ്റാരെയെങ്കിലും സങ്കല്പിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്‌?. അങ്ങനെ സങ്കല്പിക്കുകയോ വെച്ചു വാഴിക്കുകയോ അരുത് എന്നാണു ആഹ്വാനം .                             

        
 

Sunday, January 16, 2011

സൃഷ്ടാവിന്റെ വിളംബരങ്ങള്‍.............ഒന്ന്

                        മനുഷ്യ      വംശത്തില്‍ പെട്ടവരോട് ദൈവം മൂന്നു തരത്തിലുള്ള വിളംബരങ്ങള്‍   നടത്തുന്നതായി അന്ത്യ വേദ ഗ്രന്ഥമായ  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്  വിവിധ അദ്ധ്യായങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് കണ്ടെത്താനാകും .         
                       1 . തന്റെ ദൌത്യം ജനങ്ങള്‍ക്ക്‌  എത്തിച്ചു കൊടുക്കാന്‍ വേണ്ടി മനുഷ്യരില്‍ നിന്നു തന്നെ താന്‍ തെരഞ്ഞെടുത്ത പ്രവാചകന്മാരോടുള്ള വിളംബരങ്ങള്‍ .  2 . താഴെ വിവരിക്കുന്ന തരത്തില്‍ ആളുകളുടെ  ഗുണങ്ങളുടെയും വംശത്തിന്റെയും വേദഗ്രന്ധങ്ങളുടെയും വിലാസത്തിന്റെ   അടിസ്ഥാനത്തില്‍ നല്‍കിയ വിളംബരങ്ങള്. 
                     എ .സത്യ നിഷേധികളെ ..(യാ അയ്യുഹല്ലദീന കഫരൂ )...,   
                     ബി. ഇസ്രേല്‍ സന്തതികളെ........ (യാ ബനീ ഇസ്രായേല്‍ ..) 
                     സി .ജൂതന്മാരെ....(യാ അയ്യുഹല്ലദീന ഹാദൂ),
                     ഡി .വേദഗ്രന്ഥം നല്‍കപ്പെട്ടവരെ ....(യാ ahlal കിതാബ് ...)     
                     ഇ.   സത്യ വിശ്വാസികളെ....(യാ അയ്യുഹല്ലദീന ആമനൂ....)   എന്നിങ്ങനെയുള്ള വിളംബരങ്ങള്‍                       3 . മനുഷ്യ വര്‍ഗത്തിലെ എല്ലാവരെയും അഭിസംബോധന ചെയ്യുന്ന  തരത്തിലുള്ള വിളംബരങ്ങള്‍ .
                     ഉദാഹരണത്തിന് , ജനങ്ങളെ ...... (യാ അയ്യുഹന്നാസ് .....)  , മനുഷ്യരെ.....(യാ അയ്യുഹല്‍ ഇന്‍സാന്‍ ..),  മനുഷ്യ സന്തതികളെ.....(യാ ബനീ ആദം......). 
                     ഈ മൂന്നാം  വിഭാഗത്തില്‍ പെട്ട വിളംബരങ്ങളെ ഖുര്‍ആന്റെ  അദ്ധ്യായ ക്രോടീകരനത്തിനു അനുസൃതമായി  പരിചയപ്പെടുത്തുകയും അവയിലെ വെളിച്ചങ്ങളിലേക്ക്
സൂചനകള്‍ നല്‍കുകയുമാണ്  ഇവിടെ  ഉദ്ദേശം .
വിളംബരം ഒന്ന്  :
                   മനുഷ്യരെ, നിങ്ങളുടെയും നിങ്ങള്‍ക്ക്‌ മുമ്പ് കഴിഞ്ഞു പോയ സകലരുടെയും സൃഷ്ടാവായ നിങ്ങളുടെ നാഥന്നു നിങ്ങള്‍ വഴിപ്പെടുക .അതുവഴി നിങ്ങള്ക്ക് മുക്തി പ്രതീക്ഷിക്കാം .നിങ്ങള്‍ക്കായി അവന്‍ ഭൂമിയുടെ മെത്ത വിരിക്കുകയും  ആകാശത്തിന്റെ മേലാപ്പ് നിര്‍മിക്കുകയും  മുകളില്‍ നിന്നു ജലം  വര്‍ഷിക്കുകയുംഅങ്ങനെ നാനാതരം കാര്‍ഷികോല്പന്നങ്ങള്‍  ഉത്പാദിപ്പിച്ചു കൊണ്ട് നിങ്ങള്‍ക്ക്‌ വിഭവങ്ങള്‍ ഒരുക്കിത്തരികയും ചെയ്തത് അവനാണല്ലോ .അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ മറ്റുള്ളവരെ അല്ലാഹുവിനു സമന്‍മാരെ സങ്കല്പിക്കാതിരിക്കുക.
                  നാം നമ്മുടെ ദാസന്നു അവതരിപ്പിച്ചിട്ടുള്ള ഈ വേദത്തെ ക്കുറിച്ച് അത് നമ്മില്‍നിന്നു തന്നെയോ എന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലെയുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ രചിക്കുവിന്‍ .അതിന്നു ഏകനായ അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്കിഷ്ടമുള്ള സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക.നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അത് ചെയ്തു കാണിക്കൂ.. നിങ്ങള്‍ക്കത് ചെയ്യാന്‍ സാദ്ധ്യമാല്ലെങ്കില്‍ -   നിങ്ങള്‍ക്കത് സാദ്ധ്യമല്ല തീര്‍ച്ച - മനുഷ്യനും കല്ലും ഇന്ധനമായിട്ടുള്ള ആ നരകാഗ്നിയെ കാത്തു കൊള്ളുക .അത് സത്യ നിഷേധികള്‍ക്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാകുന്നു .

                 പ്രവാചകരെ,ഈ വേദത്തില്‍ വിശ്വസിക്കുകയും അതനുസരിച്ച്  സല്ക്കര്മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്തവരെ ശുഭ വാര്‍ത്ത അറിയിക്കുക ;താഴ്ഭാഗത്ത്‌ കൂടെ ആറുകള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു .ആ ഉദ്യാനത്തിലെ ഫലങ്ങള്‍ക്ക് ഇഹലോകത്തിലെ ഫലങ്ങളോട് സാദൃശ്യം ഉണ്ടായിരിക്കും .അതില്‍ ഓരോ ഫലം ഭുജിക്കാന്‍ കിട്ടുമ്പോഴും അവര്‍ പറയും: 'ഇത്തരം ഫലങ്ങള്‍ ഇതിനു മുമ്പ് ഇഹലോകത്തും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നതാണല്ലോ'.അവര്‍ക്ക് അവിടെ വിശുദ്ധരായ ഇണകള്‍ ഉണ്ടായിരിക്കും അവിടെ അവര്‍ നിത്യ വാസികളും ആയിരിക്കും.

                                                                         (വിശുദ്ധ ഖുര്‍ആന്‍ , അദ്ധ്യായം 2 :സൂക്തം 21 -25 )

ഒന്നാം വെളിച്ചം
                 -  പ്രപഞ്ചത്തിന്റെ ഏത് മുക്കിലും മൂലയിലും മനുഷ്യനായിപ്പിറന്ന  എല്ലാവരോടുമുള്ള , മൌലിക യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന  വിളംബരം 
                   എ.  ഓരോരുത്തരും തെറ്റായ ചിന്താഗതികളില്‍ നിന്നും തെറ്റായ ജീവിതരീതിയില്‍ നിന്നും അന്തിമമായി ദൈവിക ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സൃഷ്ടാവായ ദൈവത്തിനു മാത്രം വഴിപ്പെടുന്നവരാകണം .
                    ബി. ദൈവം തന്റെ ഗുണങ്ങളിലും അതിന്റെ അനുബന്ധമായ  അധികാരങ്ങളിലും അവകാശങ്ങളിലും അതുല്യനാണ്‌ . ഇവയിലേതെങ്കിലും ഒന്നില്‍ -ചെറുതാവട്ടെ വലുതാവട്ടെ,പ്രത്യക്ഷമാവട്ടെ പരോക്ഷമാവട്ടെ തനിക്കു സമന്‍മാരെ കണക്കാക്കുക എന്നത് അറിവും ബോധവും ഉള്ളവരായിരിക്കെ  നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.
                  സി. പ്രവാചകത്വ പദവിയുടെ സ്ഥിരീകരണം .
                  ഖുര്‍ആന്‍ മനുഷ്യ നിര്മിതമെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഇത് പോലൊരു അദ്ധ്യായം ,പോട്ടെ ,ഇത് പോലൊരു വാചകം നിര്‍മിച്ചു കാണിക്കാനുള്ള വെല്ലുവിളി ആയിരത്തി നാനൂറില്‍ അധികം വര്ഷം കഴിഞ്ഞിട്ടും ഇന്നും വെല്ലുവിളിയായി അവശേഷിക്കുന്നത്  മനുഷ്യന്റെ കഴിവ് കേടിനുള്ള പ്രബലമായ സൂചന .അതോടൊപ്പം പ്രവാചകത്വത്തിനുള്ള ബലിഷ്ടമായ തെളിവും .
                 ഡി . നരക മോചനം വിശ്വാസത്തിലും അതിനനുസരിച്ചുള്ള സല്കര്‍മങ്ങളിലൂടെയും മാത്രം ..അടിസ്ഥാന വിശ്വാസകാര്യങ്ങള്‍-ഏകദൈവ വിശ്വാസം,പ്രവാചകത്വ വിശ്വാസം , പരലോക വിശ്വാസം - മൂന്നും ഈ സൂക്തങ്ങളിലെ പ്രധാന വിഷയങ്ങള്‍ .അഥവാ ഈ അടിസ്ഥാന  വിശ്വാസത്രയങ്ങളും അതിനനുസരിച്ചുള്ള  സല്കര്‍മങ്ങളും അംഗീകരിക്കാതെ ജീവിതം തനിക്കു തോന്നിയ പടി മുന്നോട്ടു നയിക്കുന്നവര്‍ (ജീവിതം  ദൈവം തന്നതാണല്ലോ?) സത്യ നിഷേധികള്‍ ആണെന്നും നരകം അവര്ക് വേണ്ടി സജ്ജീകരിക്കപ്പെട്ടതാനെന്നും  കൂടി ഈ സൂക്തം  സൂചിപ്പിക്കുന്നു .
           ഇ . വിശ്വാസികളായ സല്കര്‍മികള്‍ക്ക് അന്തിമമായി ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ ക്കുറിച്ച് ഓര്‍മപ്പെടുത്തുന്നു.  ഉദാഹരണം: 1 താഴെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ആരാമങ്ങള്‍.....(.കലര്‍പ്പില്ലാത്ത തെളിനീരരുവികള്‍ ...രുചിഭേടങ്ങളില്ലാത്ത പാലൊഴുകും പുഴകള്‍......  ആസ്വാദ്യകരമായ മദ്യ നദികള്‍ ..... ശുദ്ധമായ തേനരുവികളും.......)മാത്രമോ ?എല്ലാ വിധ ന്യൂനതകളില്‍ നിന്നും മുക്തരായ പരിശുദ്ധരായ ഇണകള്‍ ..(.നോട്ടം നിയന്ത്രിക്കുന്ന വിശാലാക്ഷികളും കുലീനകളും ആയിട്ടുള്ളവര്‍ ,മുത്തും പവിഴവും പോലിരിക്കുന്നവര്‍, തുടുത്ത മാറിടമുള്ള തുല്യ വയസ്കരായ തരുണികള്‍  .......)ഇനിയും ഏറെ ഏറെ അനുഗ്രഹങ്ങള്‍....... കൂടാതെ അവരവിടെ നിത്യ വാസികളും.ആനന്ദ ലബ്ധിക്കിനിയെന്തു വേണം 
                                                                                                           തുടരും .......